Sunday, July 12, 2015

വിശപ്പ്‌ രാജ്യങ്ങളിലെ കറുത്ത വയറുകളോട് വെളുത്ത ദൈവങ്ങൾ വേദ മോതുന്നത്.



____________________________
പതിവ് പോലെ
മത/ വേദ / വിശ്വാസ
ഭയങ്ങളിലേതോ
സാദാ വിശപ്പ്‌
ജനതയുടെ
ജീവിത തെരുവ്-

പുരോഹിത
മേധാവിത്ത്വതിലൊരു
ചെറു ചിരി
വിശപ്പിനെ
വയർ നിറച്ചുംണ്ടുഴിയുംമ്പോൾ
ഒരു സമ്പന്നമത
വിശ്വാസി
തെരുവിലേക്കിറങ്ങുന്നു.

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം /
വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു
ഒരു
കാണാ ദൈവം
കണ്ണുരുട്ടി നെഞ്ചിലേക്ക്
സൂക്തമോതുന്നു

*************** **************** **********
പതിവ് പോലെ
വിശപ്പിനെ വയർ
നിറച്ചുംണ്ടുഴിയുംമ്പോൾ
വിശപ്പ്‌ രാജ്യത്തിലൊരു
സമ്പന്ന വിശ്വാസി
തെരുവിലേക്ക്
തെന്നെയിറങ്ങുന്നു

ആഡംബര
വേഗ യാത്രയിൽ
വിന്ഡോ ഗ്ലാസ്സുയർത്തി
മന്ത്രമേതോ ഏമ്പക്കമിട്ടു
കറുത്ത
വിശപ്പുകളെ
വേദ താളുകളിലെന്ന
പോലെ തന്നെ കണ്ടില്ലെന്നു
കണ്ണടക്കുന്നു.

നോമ്പ് / രാമായണ /
പുണ്ണ്യ
/ ഉയിർതെഴുന്നെൽപ്പിൻ
മാസ -ഓര്മ നഷ്ട്ടങ്ങളിൽ
നിന്നുമേതോ
പേര് നഷ്ട്ടപെട്ടൊരു
യാചക  വിശ്വാസിയും
ഒരേ നേരം
തെരുവിലേക്ക്
തന്നെ ജീവിതമിറങ്ങുന്നു

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം /
വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു ഒരു
കാണാ ദൈവം
കണ്ണുരുട്ടി
രണ്ടു പേരോടും
ഒരേ നേരം
സൂക്തമോതുന്നു.

******** ********** **************
പതിവ് പോലെ
വിശ്വാസ മത മൂര്ച്ഛകളാൽ
അനുഗ്രഹിക്കപ്പെട്ടൊരു
-സമ്പന്ന മത വിശ്വാസി
തെരുവിലൂടെ തന്നെ
ജീവിതം
ഡ്രൈവ്
ചെയ്യുന്നു .


ആദ്യ വളവിലൊരു
കുഞ്ഞിൻ കണ്ണിൽ
വിശപ്പ്‌ കാടുകളിൽ
നഷ്ട്ട ബാല്യം കൈ നീട്ടുന്നു

'യാ അള്ള'/ ഹേ രാമാ / എന്റെ മാത്രം ഈശോയേ '
-പോലൊരു നിലവിളിയാൽ
'"തന്റെ മാത്രം കുഞ്ഞിനു നല്ലത് വരുത്തണേ""
എന്ന്
ജപ മാല ഞെരുങ്ങും
പോലെ
നിശബ്ദമായി
 പ്രാർഥിക്കുന്നു
**************** ********************


പള്ളിയംബല മതങ്ങളെതെന്ന്
നാമം നഷ്ടപ്പെടൊരു
പരിശുദ്ധമല്ലാതൊരു
വെളുത്ത ദൈവം
തെരുവിലെക്കിറങ്ങുന്നു .

-കറുത്ത കുഞ്ഞുങ്ങളുടെ
കണ്ണിലെക്കവൻ
പൂവും/ പൂമ്പാറ്റയും/
വിശപ്പും/ മോഹവും/
തണുപ്പും/
കിടപ്പാടവും /
വേശ്യയും/
യാചകനും തോട്ടിയും /
രോഗിയും/ ദിനാറും/
ഡോളറും
ഒരു കനവു നുരയുന്ന
ലഹരി പോലെ
പോലേ
വിശ്വാസപ്പെടുത്തുന്നു .

യാ അല്ല/ ന്റെ ദേവ്യേ /
പിതാ പുത്ര
_ പരിശുദ്ധ വിശ്വാസമേ/
എന്റെ മാത്രം
അധികാരങ്ങളിൽ ജീവിതം
പരിശുദ്ധമാകണേ'
എന്ന് തന്നെ മറക്കാതെ
ഉരുവിടുന്നു.

***** ************** **********************
തെരുവ്
പോലല്ലാതൊരു
തീൻ മുറി /

വിശപ്പ്‌ ദാഹ കാമങ്ങൾക്കിപ്പുറം
കറുത്ത കുഞ്ഞുങ്ങൾ
വയറുഴിഞ്ഞു
ജീവിതം
നോമ്പ്
നോൽക്കുന്നു

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം / വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു ഒരു
കാണാ ദൈവം
സൂക്തമോതുന്നു

********** ********* *********

ആളൊഴിഞ്ഞ തെരുവു/
കറുത്ത രാത്രി-

വിശപ്പ്‌ രാജ്യത്തിന്റെ
തെരു മൂലയിലൊരു
മുഖം നഷ്ട്ടപ്പെട്ട ദൈവം
പിശാചിനോട്‌
മുട്ടിപ്പായി
വെട്ടം കൊളുത്തി
പ്രാര്തിക്കുന്നു.

''വിശപ്പല്ലാ മതം/
 വിശപ്പല്ലാ രാജ്യം /
 വിശപ്പല്ലാ രാഷ്ട്രീയം / വിശപ്പ്‌ മാത്രമല്ലാ
കാലമേ
നീതി -നിയമ
പരിപാലനങ്ങളെന്നു ''
പ്രാര്തിക്കുന്നു

വെളുപ്പെന്ന
പോലെ കാലം
പുലരിയിലെക്കൊരു
പാഴ്തിരശീല
അവിശ്വാസം പോലെ തെറുത്തു
നീക്കുന്നു.

അവിശ്വാസം
പോലൊരു പാഴ് കനവു
സ്വര്ഗ്ഗ രാജ്യം പോലെ
 വിശപ്പ്‌
നീക്കുന്നു

______________________________
(ഒരു പിന് കുറിപ്പ്-
വിശ്വാസങ്ങൾ വിശപ്പിനപ്പുറമല്ലെന്നു സൂക്തമോതിയ പിശാചിനെ ആരും പിന്നെ കണ്ടതേയില്ല )

Wednesday, July 1, 2015

ചുണ്ടുകൾ ചെയ്യാൻ മറന്ന ദിനങ്ങൾ


________________________________

ഞാൻ മൌനിയാകുന്നേരം  
ഉടലുകളോരോന്നിൽ നിന്നും
കുറെ അധരങ്ങൾ 
വര്തമാനത്തിലേക്ക് 
ഊര്ന്നു വീഴുന്നു.

മൗനം തകർത്തോ രു 
കടലിരമ്പം പോലവയീ 
ലോകത്തോട്‌ 
നിർത്താതെ  
മിണ്ടുന്നു .

പോയ 
പ്രേമ കാലങ്ങളെ നോക്കി
ചുണ്ടുകൾ വക്രിച്ചവ  
ദീർഘ പാരമ്യ മൂര്ച്ചയാൽ  
വെറുതേ 
ചുംബിക്കുന്നു .


ഞാൻ മൌനിയാകുന്നേരം
ഉടലുകളോരോന്നിൽ നിന്നും 
കുറെ അധരങ്ങൾ വര്തമാനത്തിലേക്ക്
/ ഊര്ന്നു വീഴുന്നു - പ്രേമത്തിന്റെ 
ഉപ്പു/ മധുര / പുളി/ ചവര്പ്പുകളിലെന്റെ
അധരങ്ങൾക്ക്
ഭാഷയും 
രസഭേദങ്ങളും 
ജീവിതം പോലെ 
നഷ്ട്ടപെടുന്നു

ഞാൻ മൌനിയാകുന്നേരം 
ഉടലുകളോരോന്നിൽ നിന്നും 
കുറെ അധരങ്ങൾ 
നഗരദുരങ്ങളിലേക്കെന്നെ
ഒരു ട്രെയിന ബോഗിയിലടച്ചു 
പിഴുതെറിയുന്നു
-ഉറക്ക മൂര്ച്ചയിലൊരു 
അധര ഭോഗത്തിന്റെ 
അലാറമെന്റെ
ഗ്രാമത്തിലേക്ക് മണിയടിക്കുന്നു
ചുണ്ടുകളില്ലാത്തോരു റെയിൽവേ സ്റ്റേഷനിൽ
വീണെനിക്ക് തലയുടയുന്നു



ഞാൻ മൌനിയാകുന്നേരം  
ഭാഷ നഷ്ട്ടപ്പെട്ട അധരങ്ങൾ കവിതയുടെ
ബാബേൽ ഗോപുരം 
പണിയുന്നു / 
ലിപികളില്ലാത്ത ചുണ്ടനക്കങ്ങളിൽ 
തമ്മിൽ ചോര നുണയുന്നു /  
ഉടലോരോന്നിൽ നിന്നുമോരോ
അധരങ്ങളെന്റെ ചുണ്ടുകളിൽ  
ചങ്ങലക്കണ്ണികൾ 
കൊരുക്കുന്നു .

ഞാൻ മൌനിയാകുന്നേരം 
തെരുവെന്റെ വാക്കുകൾ പൂക്കുന്ന 
കാടാകുന്നു/
മരമോരോന്നിലും ചുണ്ടുകൾ  
പൂക്കുന്നു .
അധരങ്ങളിൽ വസന്തം വിശപ്പ്‌ തെടുന്നു/
തെരുവിലൊരു  
പെണ്ണിൻ കറുത്ത മുലകളിലെന്റെ
വരണ്ട ചുണ്ടുകൾ
അമ്മയെ തേടുന്നു .

ഞാൻ മൌനിയാകുന്നേരം 
കീറിയെരിഞ്ഞൊരു
കവിതയിൽ കടലാസുകഷ്ണങ്ങൾക്ക് 
ചുണ്ടുകൾ മുളക്കുന്നു
ചെറു ചിരിയുടെ 
ബുദ്ധസ്മിതം
മറവി പോലെ പറന്നു
മായുന്നു.


________________________________

Sunday, June 7, 2015

വാക്കുകൾ നാവിറങ്ങുമ്പോൾ


____________________________ 

ഒന്നുമില്ലായ്മയുടെ പുസ്തകമണം 
അക്ഷരം  തേടുമ്പോൾ 
മസ്തിഷ്ക്കം പിളര്ന്നൊരു 
യാചകൻ ഭാഷയുടെ 
രാജവീഥിയിലേക്കിറങ്ങുന്നു .
വാക്കുകൾ തട്ടിപ്പറിച്ചൊരു 
രാജകുമാരി ഹൃദയം കൈനീട്ടി 
'അമ്മാ ധര്മ്മം / ഉമ്മാ അഭയം' 
എന്ന് കേൾക്കേ 
നെഞ്ചിലേക്ക് പുച്ഛത്തോടെ 
ലോഹത്തുട്ടെറി\യുന്നു 
കവിതയിൽ രാജ്യം 
കടത്തപ്പെട്ടൊരു 
പ്രണയ ഭിക്ഷുവതിനെ 
ഒരു ഭോഗ മൂർച്ഛയിലെന്നോളം 
പ്രണയമെന്നു തന്നെ 
പരിഭാഷപ്പെടുത്തുന്നു.
വാക്കുകൾ  നാവിറങ്ങിപ്പോയ 
നാം നമ്മെ 
കീറിയെറിയുന്നു .
___________________________ 

Sunday, March 15, 2015


________________________________
വെയിൽ നനഞ്ഞ
മഴകളിൽ
പ്രണയം കുട
നിവർത്തുന്നവളെ ,

അരുത്,
മഴത്തുള്ളികളുടെ
ഈറന്‍ കാഴ്ചകളില്‍
നീയെന്നെ മോഹിക്കരുത്.

മഴമേഘഗര്‍ജനങ്ങൾ
ഉതിരും ഇടവരാവുകളില്‍
ശരറാന്തല്‍ അണക്കാതെ
നീയെന്നെ ചുംബിക്കരുത്‌.

ഇടി മുഴക്കങ്ങളിൽ
ചുണ്ടുകൾ കോർക്കുന്നവളെ,
മണ്ണിൻ ഉന്മാദ ഗന്ധത്തിൽ
പ്രണയ മന്ത്രമോതുന്നവളെ ,
നീ വിട പറയുമ്പോൾ ,
നെഞ്ചിലൂടോഴുകുന്നുണ്ട്‌
വെയിൽ 
നനഞ്ഞൊരു
മഴ
_______________________ (wrote at 2009)

Monday, January 5, 2015

വസന്തം കാ(നാ)ടിനോട്‌ ഇടിമുഴക്കുന്നത് ...




______________________________ 

1,
കാട്ടു താഴ്വാരത്തിലെ 
വിശപ്പ്‌ വയലുകളിൽ 
ചുവന്ന വിത്ത് എറിയാനാണ് 
പൂച്ചകളെ പോലവർ 
നിശബ്ദം വന്നത്.

നാഴി മുളയരിയിൽ 
വിശപ്പളന്ന്, കാട്ടു  കിഴങ്ങിൽ 
ക്ഷീണം വിഴുങ്ങി,
കാട്ടു തേൻ  മോന്തി  
ഉറക്കേ അവരോതി-
''വസന്തം കാടിനോടിതുവരെ ചെയ്തതെന്താണ്....??''

ആദിയന്തം നിശ്ചലം ; ചോദ്യം-
കാട്ടു ദൈവങ്ങളുടെ 
വെളിപാട്  പോൽ സത്യം.!
ഹാ!, കാട് ഞെട്ടീ !;
മൂപ്പൻ ഞെട്ടീ , 
കാട്ടുചോല ഞെട്ടീ, 
മുളംകുടിലുകൾ ഞെട്ടീ , 
പച്ചില കീറുകൾ ഞെട്ടീ , 
കറുത്ത പെണ്ണിൻ 
ഞാവൽ മിഴികൾ  ഞെട്ടീ,
ചോര പൂത്ത 
പൂവരശു ഞെട്ടീ ,
ഗോത്രങ്ങൾ ഞെട്ടീ, 
കാട്ട് 
ദൈവങ്ങൾ 
ഞെട്ടീ...
...
**************************************************
2,
ഖദർ വിരിച്ച 
സിംഹാസനങ്ങളിൽ 
ദുരധികാരം ആസനമിളക്കിയുറപ്പിച്ചു
അവരിരുന്നൂ .

മരണ മുഖങ്ങൾക്കു 
വേട്ടക്കാരന്റെ 
 ന്യായവിധി -
വിശപ്പ്‌/  തോക്കിൻ കുഴൽ,/  പ്രാണഭയം, 
നിരായുധൻ/  നീതി,/  പോരാളി,/ 
 വിപ്ലവം/  ഇര, ..
വിശപ്പ്‌, മരണം, 
വിശപ്പ്‌, മരണം, 
വിശപ്പ്‌,,,,,,,,


 ചില്ല് പാത്രങ്ങളിൽ 
ജനാധിപത്യം ലഹരിയോളം
 നിറക്കപ്പെട്ടു-
പല വരണ്ണ  കൊടികളിൽ 
പൊതിഞ്ഞ് 
അധികാരം മൊത്തി 
തെല്ലുറക്കെ ഒരേ ചുണ്ടുകളാൽ
 അവരോതി-
"വസന്തം നാടിനോടിതുവരെ ചെയ്യാത്തതെന്താണ്‌ ....?"'

 ചോദ്യാധികാരം, ഹാ; 
ഭരണഘടനാ പോൽ 
മഹാ സത്യം! 

ജനത ഞെട്ടീ,
, നഗര തെരുവുകൾ ഞെട്ടീ, 
കൊടിതോരണങ്ങൾ  ഞെട്ടീ
പാര്ട്ടിയാപ്പീസുകൾഞെട്ടീ, 
നീതി ദേവത ഞെട്ടീ, 
നിയമ സഭാ മഹാ സൌധങ്ങളേതും   ഞെട്ടീ.


*************************************************************

3,
രാവ്‌ /-
പൂച്ചകൾക്കിപോൾ 
വേട്ടക്കാരന്റെ തലയും 
ഇരയുടെ വാലുമാണ്‌.

അധികാരത്തിന്റെ 
അടിയുടുപ്പുകൾ 
വിപ്ലവ പോസ്റ്ററുകൾക്ക് 
മീതെ തുണിയുരിഞ്ഞു 
കിടക്കുന്നു 

വസന്തം കാടിനോടും നാടിനോടും 
തോക്കിൻ കുഴലിലൂടെ 
സ്വപ്‌നങ്ങൾ 
ഉതിര്ക്കുന്നു 

കറുത്ത വയറിന്റെ 
വിശപ്പ് 
പുതു വിപ്ലവം പോലെ 
അടുത്ത 
കുപ്പിയിലേക്ക്‌ പകരുന്നു .


അനുസരണ/ അധികാരം, 
അനുസരണ / അധികാരം 
എന്ന പാഠം
പലതവണ 
  വായിക്കപെടുന്നു..

വേദനയോടെ 
വായിക്കപെടുന്നു..
________________________________________________ 



(ഒരു പിൻ കുറിപ്പ് - ചരിത്രം ചിലപ്പോൾ  പ്രൌഡ ഗംഭീരയായൊരു വേശ്യയെപ്പോൽ മനോഹരിയാണ്., ചിലപ്പോൾ വിരൂപയും)