Friday, December 26, 2014
Sunday, October 12, 2014
Sunday, July 13, 2014
Haiku Poems/ ഹൈക്കു കവിതകൾ-3
____________________________________________
പുഴ പെയ്യുന്നു
മഴ ഒഴുകുന്നു
നാം നനയുന്നു
_____________________________________________
ഏകാന്തത-
ഓർമകളിലേക്കൊരു
കുറുക്കു വഴി
___________________________________________
മരിച്ചു പോകയാൽ
ആരുമെന്നെ
വിളിക്കാതെയായി
____________________________________________________
മൂവന്തി ചുവപ്പ്
നിള പകുക്കുന്നതും നോക്കി
ഒരൊറ്റ പറവ.
___________________________________________________
മകരക്കുളിർ
മാന്തളിർ തുമ്പിലും
മാമ്പഴ ഗന്ധം
_____________________________________________
എത്ര ക്ഷണികം
പ്രണയ വേഷങ്ങളിലീ
മൂഡസ്വർഗ്ഗം.
പൊഴിഞ്ഞൊരില
പോയ പൂക്കാലങ്ങളുടെ
ഉന്മാദ ഗന്ധം
______________________________________________________
പാൽമണം
പിഞ്ചിളം സ്വരം-
അമ്മ തൊട്ടിൽ.
_______________________________________________________
ജീവിത വേദി.
വീണ് തലയുടഞ്ഞോർ
ഹ; വേഷ ഗാംഭീര്യം !
_____________________________________________________________
ആകാശ കുട
ജീവിതം നനഞ്ഞൊരേ
പ്രാണ വേഷങ്ങൾ
____________________________________________________________
Friday, March 14, 2014
ചുവപ്പ് പൂക്കുന്ന വേനലിൽ.
_______________________________
ശരിക്കും
ഒരുച്ച ചൂടിലാകാമത്-
ആകാശം തുളച്ച്
ഇലപ്പടര്പ്പു കരിച്ച്
ചുവപ്പ്
മണ്ണിലേക്ക് നൂഴ്ന്നിറങ്ങുന്നത്.
അതെ-
കണ്ടില്ലെന്നു പറയരുത്,
മൌനം
നടിക്കരുത് ,
മീനച്ചൂടിലൊരു
ഗംഭീര നാദം,
തൊണ്ട കീറിയൊരു
ഉഷ്ണക്കാറ്റ്
പോടി വിതറി
പൂത്തത്.
തെരുവിലൊരു പെണ്ണിൻ
വിയർപ്പിൽ ചുഴിഞ്ഞ്
ചുവപ്പ് ചേല ഉയര്ന്നത്.
ഓര്മയിലൊരു
ജപ്തി നോട്ടിസിൻ
ഏപ്രിൽ ചിരിയിൽ
ചുവപ്പ് നാടകൾ
പുലഭ്യം പറഞ്ഞത്.
****** ********* ******** ********
വേനലിൻ സീൽക്കാരമേ,
അലറുന്ന ഉഷ്ണച്ചൂടേ
കൊക്കിലൊരു നോവുമായീ
മുറിവ് പകുക്കുക.
ഒരു നിമിഷം-
നട്ടുച്ച മൂർച്ഛയുടെ
ഒറ്റ നിമിഷം
പ്രാണന്റെയീ
കൊടും ചൂടിനെ
കൊത്തിയെടുക്കുക.
വേഷങ്ങളുടെ
ഋതു വേഗങ്ങളെ
വേനൽ കിനാവുകളിൽ
പകരുക ; ലഹരിയുടെ
തളികയിൽ
പ്രണയം നിരത്തുക.
ആത്മ വീര്യം നുരയും
സിരകളിൽ
വസന്തം നിറക്കുക
****** ********* ******** ********
ചുവപ്പ് പൂക്കുമീ
വേനൽ വീണ്ടും
വസന്തമാകുമയാണ് -
തൊണ്ട നീറുമീ ആദി ദാഹത്തിലേക്ക്,
ഓർമ്മകൾ മൂടുമീ ചെമ്മണ്ണില്ലേക്ക്,
നീര് വറ്റിയ
ഹൃദയങ്ങളിലേക്ക്,
വറുതിയിലേക്ക്,
സ്നേഹ ശൂന്യതയിലേക്ക്,
പ്രണയത്തിലേക്ക്,
അന്യതബോധങ്ങളിലേക്ക്,
നിരാസങ്ങളിലേക്ക്,
ഓഫീസിലേക്ക്,
മദ്യശാലയിലേക്ക്,
വേശ്യാലയങ്ങളിലേക്ക്,
തെരുവിലേക്ക്,
ആദി വിശപ്പിന്റെ
കൊടും മൌനത്തിലേക്ക്,
വർത്തമാനങ്ങളുടെ
പാഴ് കാഴ്ചകളിലേക്ക്.
****** ********* ******** ********
ഒന്നുറങ്ങുംന്നേരം
കെട്ട കാലത്തേക്ക്
ചുഴറ്റിയെറിയുന്ന
ഉച്ചക്കാറ്റേ ,
ചുടു വിയർപ്പേ
പ്രാണ നിശ്വാസമേ
വേനലിന്റെ വസന്തമായി
നീ ചോര തുപ്പിയല്ലോ
വരണ്ട മണ്ണിലേക്കീ
വേനൽ പൂക്കൾ.
________________________________
(Image Courtesy- Art by Gireeshkumar)
Saturday, January 4, 2014
ഒറ്റ മുറിയിലൊരേ നേരം.
________________________________
പകൽ
മയങ്ങിയൊരു
മുറി
സന്ധ്യയിൽ
വീണു
തലയുടഞ്ഞു
ചുവന്നു
പോയ
നാം
നീ ജാലകമടക്കുന്നു
നിഴലുകളുടെ
കുപ്പി
തുറന്ന്/
തണുപ്പിന്റെ
ചഷകം
നിറക്കുന്നു.
രതിയോളം നുര
പതയുന്ന
ഞാൻ..
ഒറ്റ വാക്കിന്റെ
വ്യഗ്രതയിൽ
വിഷം തീണ്ടുമീ
ആലിംഗനം.
കൊടുംകാറ്റൊരു
ചുംബനം_-
അനാദി വര്ഷമൊരു
തേടൽ /
ഒരേ നനവിൽ
പെയ്തു
തോരാതെ
നാം.
യാമങ്ങൾ
നമ്മിൽ
ചിറകറ്റ നിദ്ര .
ഒരു മരണ
മൂർച്ഛയുടെ
പിടയലിൽ
പുലരി കൂവുന്നു.
ഇരുളിന്റെ
കുഴിമാടം തുറന്നു
രണ്ടു
പരിശുദ്ധരെ പോല്രെ
നാം
ആവർത്തനങ്ങളിലേക്ക്
എഴുന്നേൽക്കുന്നു.
നാം
എഴുന്നേൽക്കുന്നു.
___________________________________
(Art courtesy to T.Rut )
.
Tuesday, December 24, 2013
Haiku Poems / ഹൈക്കു കവിതകള്‍ -2
കുഞ്ഞുടുപ്പില്‍ മഴ നനച്ച് ജൂണ്‍.
____________________________________________________
ചുരമിറങ്ങി
കരിമ്പനയിലേക്കൊരു
തമിഴ് കാറ്റ്.
_______________________________________
മധു ചഷകം
നോവു നുരയുമൊരു
കുഴി മാടം.
__________________________________________
നിളാ ദുഖം
പ്രണയം വറ്റിയൊരു
വൃദ്ധ കന്യക.
________________________________________
സ്വപ്നങ്ങൾ
മണ്ണിട്ട കുഴിമാടം
രാത്രി.
__________________________________________
_________________________________________
രാപ്പകലിൽ
അരുമയാം കുഞ്ഞ്-
സന്ധ്യ.
_________________________________________
തീരവും തിരയും;
ക്ഷണികമാം
അഭയം .
ക്ഷണികമാം
അഭയം .
________________________________________________
ഒരു ചുംബനത്താൽ
നീ മൊഴിയുന്ന ഭാഷ
അതെതാണ് പെണ്ണേ
__________________________________________
മറവിയുടെ താഴ്വരയിൽ
ഒറ്റപ്പെട്ടൊരു മരം-
കാത്തിരിപ്പ്.
__________________________________________________
മൌന മുനയേറ്റു
മുറിഞ്ഞ്
വിശുദ്ധ പ്രണയം.
__________________________________________________
മഴയല്ലിവള്‍;
മരണം വിതക്കുമീ
ദുര്‍ ദേവത.
________________________________________________
മൃതി ശൈത്യം
പ്രാണൻ കൊഴിഞ്ഞ
ശതാവരി പൂവ്.
______________________________________________
പകൽ വളർന്നൊരു
ഋതുമതി പെണ്ണ്-
സന്ധ്യ.
ഋതുമതി പെണ്ണ്-
സന്ധ്യ.
________________________________________________
മരണത്തിലന്ത്യം,
പ്രണയത്തിലാദ്യം
ചുംബനം-
ജൈവ ബന്ധനം.
പ്രണയത്തിലാദ്യം
ചുംബനം-
ജൈവ ബന്ധനം.
_______________________________________________
Sunday, November 24, 2013
സഞ്ചാരി
________________________________
വൻകരകളിൽ നിന്നും
നിഷ്ക്കരുണം
എടുത്തെറിയപ്പെട്ട
എന്റെ കപ്പൽച്ചേദമേ/
നോവിന്റെ
ഉപ്പു കാറ്റേ/
പ്രണയ ശൂന്യതയുടെ
വിളക്കുമരമേ /
സ്നേഹരാഹിത്യത്തിന്റെ
കപ്പൽ ചാലുകളിൽ
വഴി പിഴച്ചു/
ദിക്കുകൾ തെറ്റി /
കടലാഴം നോക്കി/
ഭൂപടം നഷ്ട്ടപ്പെട്ട
നിൻറെയീ
നാവികൻ .
______________________________________
Subscribe to:
Posts (Atom)





























