Sunday, June 7, 2015

വാക്കുകൾ നാവിറങ്ങുമ്പോൾ


____________________________ 

ഒന്നുമില്ലായ്മയുടെ പുസ്തകമണം 
അക്ഷരം  തേടുമ്പോൾ 
മസ്തിഷ്ക്കം പിളര്ന്നൊരു 
യാചകൻ ഭാഷയുടെ 
രാജവീഥിയിലേക്കിറങ്ങുന്നു .
വാക്കുകൾ തട്ടിപ്പറിച്ചൊരു 
രാജകുമാരി ഹൃദയം കൈനീട്ടി 
'അമ്മാ ധര്മ്മം / ഉമ്മാ അഭയം' 
എന്ന് കേൾക്കേ 
നെഞ്ചിലേക്ക് പുച്ഛത്തോടെ 
ലോഹത്തുട്ടെറി\യുന്നു 
കവിതയിൽ രാജ്യം 
കടത്തപ്പെട്ടൊരു 
പ്രണയ ഭിക്ഷുവതിനെ 
ഒരു ഭോഗ മൂർച്ഛയിലെന്നോളം 
പ്രണയമെന്നു തന്നെ 
പരിഭാഷപ്പെടുത്തുന്നു.
വാക്കുകൾ  നാവിറങ്ങിപ്പോയ 
നാം നമ്മെ 
കീറിയെറിയുന്നു .
___________________________