Saturday, January 6, 2018

വെള്ളയുടുപ്പുകളുടെ സുവിശേഷം


---------------------------------------------------------------
മെയ്യനങ്ങാത്ത
തിരുമേനിമാർ
കാടുകയ്യേറും 
പൊൻകുരിശുകൾ നാട്ടും.

വിശപ്പറിയാത്ത തങ്ങൾമാർ 
മതത്തെ മന്ത്രിച്ചൂതും.
ഫത്വകളുടെ
ലോഹവേലികൾ തീർക്കും.

ദളിതന്റെ ചെവിയിൽ
വേദങ്ങളുരുക്കിയൊഴിക്കുന്നോർ
പുതിയ 
ബലിപീഠങ്ങൾ 
തേടും

ഒടുവിൽ
മതങ്ങളുടെ
കറുപ്പ് ലഹരിയിലീ
ഭൂമി
മരിച്ചുപോയവരാൽ
തമോഗർത്തമെന്നു
പരിഭാഷപ്പെടും.
----------------------------------------------------------