Sunday, July 12, 2015

വിശപ്പ്‌ രാജ്യങ്ങളിലെ കറുത്ത വയറുകളോട് വെളുത്ത ദൈവങ്ങൾ വേദ മോതുന്നത്.



____________________________
പതിവ് പോലെ
മത/ വേദ / വിശ്വാസ
ഭയങ്ങളിലേതോ
സാദാ വിശപ്പ്‌
ജനതയുടെ
ജീവിത തെരുവ്-

പുരോഹിത
മേധാവിത്ത്വതിലൊരു
ചെറു ചിരി
വിശപ്പിനെ
വയർ നിറച്ചുംണ്ടുഴിയുംമ്പോൾ
ഒരു സമ്പന്നമത
വിശ്വാസി
തെരുവിലേക്കിറങ്ങുന്നു.

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം /
വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു
ഒരു
കാണാ ദൈവം
കണ്ണുരുട്ടി നെഞ്ചിലേക്ക്
സൂക്തമോതുന്നു

*************** **************** **********
പതിവ് പോലെ
വിശപ്പിനെ വയർ
നിറച്ചുംണ്ടുഴിയുംമ്പോൾ
വിശപ്പ്‌ രാജ്യത്തിലൊരു
സമ്പന്ന വിശ്വാസി
തെരുവിലേക്ക്
തെന്നെയിറങ്ങുന്നു

ആഡംബര
വേഗ യാത്രയിൽ
വിന്ഡോ ഗ്ലാസ്സുയർത്തി
മന്ത്രമേതോ ഏമ്പക്കമിട്ടു
കറുത്ത
വിശപ്പുകളെ
വേദ താളുകളിലെന്ന
പോലെ തന്നെ കണ്ടില്ലെന്നു
കണ്ണടക്കുന്നു.

നോമ്പ് / രാമായണ /
പുണ്ണ്യ
/ ഉയിർതെഴുന്നെൽപ്പിൻ
മാസ -ഓര്മ നഷ്ട്ടങ്ങളിൽ
നിന്നുമേതോ
പേര് നഷ്ട്ടപെട്ടൊരു
യാചക  വിശ്വാസിയും
ഒരേ നേരം
തെരുവിലേക്ക്
തന്നെ ജീവിതമിറങ്ങുന്നു

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം /
വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു ഒരു
കാണാ ദൈവം
കണ്ണുരുട്ടി
രണ്ടു പേരോടും
ഒരേ നേരം
സൂക്തമോതുന്നു.

******** ********** **************
പതിവ് പോലെ
വിശ്വാസ മത മൂര്ച്ഛകളാൽ
അനുഗ്രഹിക്കപ്പെട്ടൊരു
-സമ്പന്ന മത വിശ്വാസി
തെരുവിലൂടെ തന്നെ
ജീവിതം
ഡ്രൈവ്
ചെയ്യുന്നു .


ആദ്യ വളവിലൊരു
കുഞ്ഞിൻ കണ്ണിൽ
വിശപ്പ്‌ കാടുകളിൽ
നഷ്ട്ട ബാല്യം കൈ നീട്ടുന്നു

'യാ അള്ള'/ ഹേ രാമാ / എന്റെ മാത്രം ഈശോയേ '
-പോലൊരു നിലവിളിയാൽ
'"തന്റെ മാത്രം കുഞ്ഞിനു നല്ലത് വരുത്തണേ""
എന്ന്
ജപ മാല ഞെരുങ്ങും
പോലെ
നിശബ്ദമായി
 പ്രാർഥിക്കുന്നു
**************** ********************


പള്ളിയംബല മതങ്ങളെതെന്ന്
നാമം നഷ്ടപ്പെടൊരു
പരിശുദ്ധമല്ലാതൊരു
വെളുത്ത ദൈവം
തെരുവിലെക്കിറങ്ങുന്നു .

-കറുത്ത കുഞ്ഞുങ്ങളുടെ
കണ്ണിലെക്കവൻ
പൂവും/ പൂമ്പാറ്റയും/
വിശപ്പും/ മോഹവും/
തണുപ്പും/
കിടപ്പാടവും /
വേശ്യയും/
യാചകനും തോട്ടിയും /
രോഗിയും/ ദിനാറും/
ഡോളറും
ഒരു കനവു നുരയുന്ന
ലഹരി പോലെ
പോലേ
വിശ്വാസപ്പെടുത്തുന്നു .

യാ അല്ല/ ന്റെ ദേവ്യേ /
പിതാ പുത്ര
_ പരിശുദ്ധ വിശ്വാസമേ/
എന്റെ മാത്രം
അധികാരങ്ങളിൽ ജീവിതം
പരിശുദ്ധമാകണേ'
എന്ന് തന്നെ മറക്കാതെ
ഉരുവിടുന്നു.

***** ************** **********************
തെരുവ്
പോലല്ലാതൊരു
തീൻ മുറി /

വിശപ്പ്‌ ദാഹ കാമങ്ങൾക്കിപ്പുറം
കറുത്ത കുഞ്ഞുങ്ങൾ
വയറുഴിഞ്ഞു
ജീവിതം
നോമ്പ്
നോൽക്കുന്നു

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം / വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു ഒരു
കാണാ ദൈവം
സൂക്തമോതുന്നു

********** ********* *********

ആളൊഴിഞ്ഞ തെരുവു/
കറുത്ത രാത്രി-

വിശപ്പ്‌ രാജ്യത്തിന്റെ
തെരു മൂലയിലൊരു
മുഖം നഷ്ട്ടപ്പെട്ട ദൈവം
പിശാചിനോട്‌
മുട്ടിപ്പായി
വെട്ടം കൊളുത്തി
പ്രാര്തിക്കുന്നു.

''വിശപ്പല്ലാ മതം/
 വിശപ്പല്ലാ രാജ്യം /
 വിശപ്പല്ലാ രാഷ്ട്രീയം / വിശപ്പ്‌ മാത്രമല്ലാ
കാലമേ
നീതി -നിയമ
പരിപാലനങ്ങളെന്നു ''
പ്രാര്തിക്കുന്നു

വെളുപ്പെന്ന
പോലെ കാലം
പുലരിയിലെക്കൊരു
പാഴ്തിരശീല
അവിശ്വാസം പോലെ തെറുത്തു
നീക്കുന്നു.

അവിശ്വാസം
പോലൊരു പാഴ് കനവു
സ്വര്ഗ്ഗ രാജ്യം പോലെ
 വിശപ്പ്‌
നീക്കുന്നു

______________________________
(ഒരു പിന് കുറിപ്പ്-
വിശ്വാസങ്ങൾ വിശപ്പിനപ്പുറമല്ലെന്നു സൂക്തമോതിയ പിശാചിനെ ആരും പിന്നെ കണ്ടതേയില്ല )

Wednesday, July 1, 2015

ചുണ്ടുകൾ ചെയ്യാൻ മറന്ന ദിനങ്ങൾ


________________________________

ഞാൻ മൌനിയാകുന്നേരം  
ഉടലുകളോരോന്നിൽ നിന്നും
കുറെ അധരങ്ങൾ 
വര്തമാനത്തിലേക്ക് 
ഊര്ന്നു വീഴുന്നു.

മൗനം തകർത്തോ രു 
കടലിരമ്പം പോലവയീ 
ലോകത്തോട്‌ 
നിർത്താതെ  
മിണ്ടുന്നു .

പോയ 
പ്രേമ കാലങ്ങളെ നോക്കി
ചുണ്ടുകൾ വക്രിച്ചവ  
ദീർഘ പാരമ്യ മൂര്ച്ചയാൽ  
വെറുതേ 
ചുംബിക്കുന്നു .


ഞാൻ മൌനിയാകുന്നേരം
ഉടലുകളോരോന്നിൽ നിന്നും 
കുറെ അധരങ്ങൾ വര്തമാനത്തിലേക്ക്
/ ഊര്ന്നു വീഴുന്നു - പ്രേമത്തിന്റെ 
ഉപ്പു/ മധുര / പുളി/ ചവര്പ്പുകളിലെന്റെ
അധരങ്ങൾക്ക്
ഭാഷയും 
രസഭേദങ്ങളും 
ജീവിതം പോലെ 
നഷ്ട്ടപെടുന്നു

ഞാൻ മൌനിയാകുന്നേരം 
ഉടലുകളോരോന്നിൽ നിന്നും 
കുറെ അധരങ്ങൾ 
നഗരദുരങ്ങളിലേക്കെന്നെ
ഒരു ട്രെയിന ബോഗിയിലടച്ചു 
പിഴുതെറിയുന്നു
-ഉറക്ക മൂര്ച്ചയിലൊരു 
അധര ഭോഗത്തിന്റെ 
അലാറമെന്റെ
ഗ്രാമത്തിലേക്ക് മണിയടിക്കുന്നു
ചുണ്ടുകളില്ലാത്തോരു റെയിൽവേ സ്റ്റേഷനിൽ
വീണെനിക്ക് തലയുടയുന്നു



ഞാൻ മൌനിയാകുന്നേരം  
ഭാഷ നഷ്ട്ടപ്പെട്ട അധരങ്ങൾ കവിതയുടെ
ബാബേൽ ഗോപുരം 
പണിയുന്നു / 
ലിപികളില്ലാത്ത ചുണ്ടനക്കങ്ങളിൽ 
തമ്മിൽ ചോര നുണയുന്നു /  
ഉടലോരോന്നിൽ നിന്നുമോരോ
അധരങ്ങളെന്റെ ചുണ്ടുകളിൽ  
ചങ്ങലക്കണ്ണികൾ 
കൊരുക്കുന്നു .

ഞാൻ മൌനിയാകുന്നേരം 
തെരുവെന്റെ വാക്കുകൾ പൂക്കുന്ന 
കാടാകുന്നു/
മരമോരോന്നിലും ചുണ്ടുകൾ  
പൂക്കുന്നു .
അധരങ്ങളിൽ വസന്തം വിശപ്പ്‌ തെടുന്നു/
തെരുവിലൊരു  
പെണ്ണിൻ കറുത്ത മുലകളിലെന്റെ
വരണ്ട ചുണ്ടുകൾ
അമ്മയെ തേടുന്നു .

ഞാൻ മൌനിയാകുന്നേരം 
കീറിയെരിഞ്ഞൊരു
കവിതയിൽ കടലാസുകഷ്ണങ്ങൾക്ക് 
ചുണ്ടുകൾ മുളക്കുന്നു
ചെറു ചിരിയുടെ 
ബുദ്ധസ്മിതം
മറവി പോലെ പറന്നു
മായുന്നു.


________________________________