____________________________
അക്ഷരം തേടുമ്പോൾ
മസ്തിഷ്ക്കം പിളര്ന്നൊരു
യാചകൻ ഭാഷയുടെ
രാജവീഥിയിലേക്കിറങ്ങുന്നു .
വാക്കുകൾ തട്ടിപ്പറിച്ചൊരു
രാജകുമാരി ഹൃദയം കൈനീട്ടി
'അമ്മാ ധര്മ്മം / ഉമ്മാ അഭയം'
എന്ന് കേൾക്കേ
നെഞ്ചിലേക്ക് പുച്ഛത്തോടെ
ലോഹത്തുട്ടെറി\യുന്നു
കവിതയിൽ രാജ്യം
കടത്തപ്പെട്ടൊരു
പ്രണയ ഭിക്ഷുവതിനെ
ഒരു ഭോഗ മൂർച്ഛയിലെന്നോളം
പ്രണയമെന്നു തന്നെ
പരിഭാഷപ്പെടുത്തുന്നു.
വാക്കുകൾ നാവിറങ്ങിപ്പോയ
നാം നമ്മെ
കീറിയെറിയുന്നു .
___________________________
നല്ല വരികൾ
ReplyDeleteആശംസകൾ
Deleteസ്നേഹം../ വായനക്കും വാക്കിനും
ReplyDeleteനല്ല കവിത ... ഇഷ്ടായി
നന്ദി..സ്നേഹം...
Delete